Thursday, May 14, 2026

കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച

ഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രാഹുല്‍ ഗാന്ധി തന്റെ വസതിയിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി. മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ക്കായാണ് ഈ കൂടിക്കാഴ്ചയെന്നാണ് സൂചന. അതേസമയം, ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിനായി വി.ഡി. സതീശന്‍ തലസ്ഥാനത്തേക്ക് തിരിച്ചു.

ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്താണെന്ന കാര്യത്തില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കോ ഘടകകക്ഷികള്‍ക്കോ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. തീരുമാനം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വം കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായെന്നും ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുക എന്നത് പ്രവര്‍ത്തകരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, ജ്യോതികുമാര്‍ ചാമക്കാല രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയത് ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്നാം ദിവസമാണ് കേരളം പുതിയ മുഖ്യമന്ത്രിയെ അറിയാന്‍ പോകുന്നത്. ഇന്നലെ വൈകിട്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയിലാണ് ഒരു പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. ഒരു മണിക്ക് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകും. ഇതിന് പിന്നാലെ യുഡിഎഫ് ഘടകകക്ഷി നേതാക്കളും തിരുവനന്തപുരത്ത് ഒത്തുചേരും. മുദ്രവച്ച കവറില്‍ ഹൈക്കമാന്‍ഡ് പ്രതിനിധി എത്തിക്കുന്ന പേരിനായുള്ള ആകാംക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!