Tuesday, July 21, 2026

ലാ മാസിയയുടെ രണ്ട് തലമുറകൾ നേർക്കുനേർ; ലോകകപ്പ് ഫൈനലിൽ ചരിത്രം കുറിച്ച് മെസിയും യമാലും

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനൽ സ്പെയിനും അർജന്റീനയും തമ്മിലുള്ള കിരീടപ്പോരാട്ടം മാത്രമായിരുന്നില്ല. ഫുട്ബോൾ ലോകം വർഷങ്ങളായി ഓർത്തുവെച്ചിരുന്ന ഒരു അപൂർവ നിമിഷത്തിനും മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. എഫ്.സി. ബാഴ്‌സലോണയുടെ പ്രശസ്ത അക്കാദമിയായ ലാ മാസിയയിൽ വളർന്ന രണ്ട് തലമുറകളായ ലയണൽ മെസിയും ലമിൻ യമാലും ലോകകപ്പ് ഫൈനലിൽ ആദ്യമായി നേർക്കുനേർ എത്തി.

2007-ൽ യുനിസെഫും സ്പാനിഷ് മാധ്യമമായ സ്പോർട്ട് സംഘടിപ്പിച്ച ചാരിറ്റി കലണ്ടറിനായി ബാഴ്‌സലോണ ഡ്രസിങ് റൂമിൽ കുഞ്ഞ് ലമിൻ യമാലിനെ മെസി കുളിപ്പിക്കുന്ന ചിത്രം ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് ഫൈനലിന് മുന്നോടിയായി ആ ചിത്രം വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തു.

ആ ചിത്രത്തെക്കുറിച്ച് മെസി അടുത്തിടെ പ്രതികരിച്ചിരുന്നു. യമാൽ അന്ന് ഒരു കുഞ്ഞായിരുന്നുവെന്നും, ഇന്ന് ഇരുവരും ഒരേ ലോകകപ്പ് ഫൈനലിൽ എതിരാളികളായി കളിക്കുന്നത് അസാധാരണമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഫൈനൽ ലമിൻ യമാലിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഫൈനലായിരുന്നു. അതേസമയം മെസി തന്റെ ആറാം ലോകകപ്പിലും മൂന്നാം ലോകകപ്പ് ഫൈനലിലും കളത്തിലിറങ്ങി. ലോകകപ്പ് ഫൈനലിൽ മൂന്ന് തവണ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി.

മെസിയെ തന്റെ പ്രചോദനതാരങ്ങളിൽ ഒരാളായി പലതവണ വിശേഷിപ്പിച്ചിട്ടുള്ള യമാലിന്, ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ തന്റെ ആരാധ്യനായ താരത്തിനെതിരെ ഇറങ്ങാനായത് കരിയറിലെ ഏറ്റവും പ്രത്യേക നിമിഷങ്ങളിലൊന്നായി മാറി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!