കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. 489 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അതേസമയം, 1,500ലേറെ പേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍.
മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതിനിടെ, ബിഹാറിലെ ഗണ്ഡക് നദിയില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ 13 ഹിമതടാകങ്ങള്‍ ദുരന്തസാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അതേസമയം, ടിബറ്റിലെ ദുരന്തബാധിത മേഖലയില്‍ ചൈന രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മേഖലയില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി രൂപപ്പെട്ട തടയണ തകരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തകരോട് ഒരു കിലോമീറ്റര്‍ പിന്നോട്ടുമാറാന്‍ അടിയന്തര നിര്‍ദേശം നല്‍കി.
