ഒന്റാരിയോ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ശരാശരി കാത്തിരിപ്പ് സമയം ക്രമാനുഗതമായി വർദ്ധിച്ച് ഒക്ടോബറിൽ ഒരു പുതിയ റെക്കോർഡ് എത്തിയതായി റിപ്പോർട്ട്.
സെപ്റ്റംബറിൽ 21.3 മണിക്കൂറും ഓഗസ്റ്റിൽ 20.7 മണിക്കൂറും ആയിരുന്ന എമർജൻസി റൂം വെയ്റ്റിങ് ടൈം ഒക്ടോബർ മാസത്തിൽ 22.9 മണിക്കൂറായി വർദ്ധിച്ചതായി ഹെൽത്ത് ക്വാളിറ്റി ഒന്റാരിയോ (എച്ച്ക്യുഒ) റിപ്പോർട്ട് ചെയ്തു. ഒരു ഡോക്ടറുടെ ആദ്യ പരിശോധനയ്ക്കായി രോഗികൾ ഒരു എമർജൻസി റൂമിൽ ഏകദേശം 2.2 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി HQO റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാത്ത രോഗികൾക്ക്, കാത്തിരിപ്പ് സമയം കൂടുതൽ കൈകാര്യം ചെയ്യാവുന്നതായിരുന്നു. ശരാശരി, 88 ശതമാനം അത്യാസന്ന രോഗികളും എട്ട് മണിക്കൂറിനുള്ളിൽ അത്യാഹിത വിഭാഗത്തിൽ നിന്ന് പുറത്തുകടന്നതായി ഹെൽത്ത് ക്വാളിറ്റി ഒന്റാരിയോ കണ്ടെത്തി. അതേസമയം 72 ശതമാനം രോഗികളും അവരുടെ സന്ദർശനം നാല് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി.
