Tuesday, June 16, 2026

മനഃപൂർവ്വം തീയിടൽ: സസ്കാച്വാനിൽ രണ്ടു പേർക്കെതിരെ കേസ്

റെജൈന : കാട്ടുതീ അതിരൂക്ഷമായി പടരുന്ന സസ്കാച്വാനിൽ മനഃപൂർവ്വം തീപിടിത്തം ഉണ്ടാക്കിയ രണ്ട് പേർക്കെതിരെ കേസെടുത്തതായി പ്രീമിയർ സ്കോട്ട് മോ. പ്രവിശ്യയിലെ നിലവിലെ കാട്ടുതീ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കാൻ നടത്തിയ ഓൺലൈൻ വാർത്താ സമ്മേളനത്തിനിടെയാണ് പ്രീമിയർ അറസ്റ്റിനെക്കുറിച്ച് അറിയിച്ചത്. വെയാക്‌വിനിനടുത്തുള്ള തീപിടുത്തവുമായും സ്മീറ്റൺ / സ്നോഡൻ പ്രദേശത്ത് തീപിടുത്തവുമായും ബന്ധപ്പെട്ടാണ് ഇരുവരുടെയും അറസ്റ്റ്.

കാട്ടുതീയുമായി ബന്ധപ്പെട്ട് മൺട്രിയോൾ ലേക്ക് ക്രീ നേഷൻ സ്വദേശി 18 വയസ്സുള്ള യുവതിക്കെതിരെയും പ്രിൻസ് ആൽബർട്ട് 36 വയസ്സുള്ള പെലിക്കൻ നാരോസ് സ്വദേശിക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ആർ‌സി‌എം‌പി സ്ഥിരീകരിച്ചു. എന്നാൽ, പ്രവിശ്യയിലുടനീളമുള്ള കമ്മ്യൂണിറ്റികൾക്ക് ഭീഷണി ഉയർത്തുന്ന വൻ തീപിടിത്തങ്ങളുമായി ഇരുവർക്കും ബന്ധമില്ലെന്ന് കരുതുന്നു. മെയ് 30-ന് ഹൈവേ 696-ന് സമീപമുണ്ടായ കാട്ടുതീയുമായി ബന്ധപ്പെട്ടാണ് യുവതിക്കെതിരെ കേസെടുത്തത്. ജൂൺ 3-ന് പുലർച്ചെ 1:45 ഓടെ പ്രിൻസ് ആൽബർട്ടിന് സമീപം സ്നോഡന് സമീപമുള്ള ഹൈവേ 55-യിലുണ്ടായ തീവെപ്പുമായി ബന്ധപ്പെട്ടാണ് പെലിക്കൻ നാരോസ് സ്വദേശി അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചവരെ, പ്രവിശ്യയിലുടനീളം 25 കാട്ടുതീ കത്തിപ്പടരുന്നുണ്ട്. ഇതിൽ ഏഴെണ്ണം നിയന്ത്രണാതീതമായി കണക്കാക്കുന്നു. സസ്കാച്വാനിൽ കത്തുന്ന തീപിടിത്തങ്ങളിൽ പലതും, മനഃപൂർവ്വമല്ലെങ്കിലും, പൊതുജനങ്ങൾ ഉണ്ടാക്കിയതാണ്. എന്നാൽ, ചിലത് മനഃപൂർവ്വം മനുഷ്യൻ ഉണ്ടാക്കിയതാണ്, മോ പറഞ്ഞു. കാട്ടുതീയിൽ ഏകദേശം 400 കെട്ടിടങ്ങൾ നശിച്ചിട്ടുണ്ടെന്നും ഏകദേശം 15,000 ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസി (എസ്‌പി‌എസ്‌എ) അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!