Tuesday, April 21, 2026

പ്രളയഭീതിയിൽ മാനിറ്റോബ പെഗസ് ഫസ്റ്റ് നേഷൻ: ചികിത്സാ സഹായം ആവശ്യമുള്ളവരെ മാറ്റിപ്പാർപ്പിച്ചു

വിനിപെഗ്: മാനിറ്റോബയിലെ പെഗസ് ഫസ്റ്റ് നേഷൻ മേഖലയിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ആരോഗ്യപ്രശ്നങ്ങളുള്ള താമസക്കാരെ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കുന്നു. വെള്ളപ്പൊക്കം മൂലം റോഡുകൾ തടസ്സപ്പെട്ടാൽ ചികിത്സാ സഹായം ലഭ്യമാക്കാൻ പ്രയാസമുണ്ടാകുമെന്നതിനാലാണ് വൈദ്യസഹായം ആവശ്യമുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതെന്ന് മാനിറ്റോബ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ലിസ നെയ്‌ലർ അറിയിച്ചു. ഫിഷർ നദിയിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ തോതിൽ വർധിച്ചതായി ചീഫ് സ്റ്റാൻ ബേർഡ് വ്യക്തമാക്കി.

പ്രളയത്തെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ആഴ്ച മുതൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ മണൽ ചാക്കുകൾ നിരത്തി സംരക്ഷണം ഒരുക്കുന്നുണ്ട്. ഏകദേശം ഇരുനൂറിലധികം വീടുകൾക്ക് സംരക്ഷണമൊരുക്കേണ്ടതുണ്ടെന്നും എന്നാൽ എല്ലാ വീടുകൾക്കും തടസ്സങ്ങൾ നിർമ്മിക്കാൻ സാധിക്കുമോ എന്ന കാര്യം കണ്ടറിയണമെന്നും ചീഫ് ബേർഡ് കൂട്ടിച്ചേർത്തു. നിലവിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ പദ്ധതിയില്ലെങ്കിലും സാഹചര്യം മോശമായാൽ പൂർണ്ണമായ ഒഴിപ്പിക്കലിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു. പ്രളയസാധ്യത നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഭരണകൂടം സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!