Wednesday, July 15, 2026

അടിസ്ഥാന പലിശനിരക്ക് നിലനിര്‍ത്തി ബാങ്ക് ഓഫ് കാനഡ

ഓട്ടവ: അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ലാതെ 2.25 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് കാനഡ തീരുമാനിച്ചു. കഴിഞ്ഞ 18 മാസങ്ങളായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിശ്ചലാവസ്ഥയിലാണെങ്കിലും വരും നാളുകളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.

പണപ്പെരുപ്പം പതുക്കെ കുറയുന്നുണ്ടെങ്കിലും, അമേരിക്കന്‍ ഇറക്കുമതി നികുതികളും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന അനിശ്ചിതത്വം രാജ്യത്തിന്റെ ഭാവി വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബാങ്ക് ഓഫ് കാനഡ പുറത്തുവിട്ട പുതിയ മോണിറ്ററി പോളിസി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2025-ന്റെ ഒന്നാം പാദം മുതല്‍ 2026-ന്റെ ഒന്നാം പാദം വരെയുള്ള കാലയളവില്‍ കാനഡയുടെ ആഭ്യന്തര ഉത്പാദനത്തില്‍ (GDP) യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജി.ഡി.പി വളര്‍ച്ച പൂജ്യത്തിനടുത്തായിരുന്നു. കൗണ്‍സില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവചിച്ച 1.5 ശതമാനം വളര്‍ച്ചയേക്കാള്‍ വളരെ കുറവായിരുന്നു ഇത്.

സര്‍ക്കാര്‍ ചെലവുകളില്‍ ഉണ്ടായ അപ്രതീക്ഷിത കുറവ്, മോട്ടോര്‍ വാഹന ഉത്പാദനത്തില്‍ വന്ന ഇടിവ്, എണ്ണ-പ്രകൃതിവാതക മേഖലകളിലെ നിക്ഷേപത്തിലുണ്ടായ പെട്ടെന്നുള്ള കുറവ് എന്നിവയാണ് കഴിഞ്ഞ പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത്. കൂടാതെ പലിശനിരക്കിലെ വര്‍ധനയും ഭവന ലഭ്യതയിലെ ബുദ്ധിമുട്ടുകളും ജനസംഖ്യാ വളര്‍ച്ചയിലെ മന്ദതയും കാരണം ഭവന നിര്‍മ്മാണ-വില്‍പന മേഖലയിലും മന്ദതയുണ്ടായി.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ കയറ്റുമതിയും ഭവനമേഖലയിലെ നിക്ഷേപവും വര്‍ധിച്ചുകൊണ്ട് ഒരു തിരിച്ചുവരവ് പ്രകടമായിട്ടുണ്ട്. ഇതിനാല്‍ 2026-ന്റെ ആദ്യ പകുതിയില്‍ സമ്പദ്വ്യവസ്ഥ ഒരു ശതമാനത്തിന് തൊട്ടുമുകളില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. യു.എസുമായുള്ള കാനഡയുടെ വ്യാപാര ബന്ധവും മിഡില്‍ ഈസ്റ്റിലെ യുദ്ധാവസ്ഥയും തന്നെയാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിലുള്ള ഏറ്റവും വലിയ വെല്ലുവിളികള്‍.

നിലവില്‍ മൊത്തത്തിലുള്ള പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലാണ്. ഇന്ധനവില ഒഴിവാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിനടുത്താണ്. എന്നാല്‍ ഇന്ധനവിലയും എണ്ണ ശുദ്ധീകരണ ചെലവുകളും കുറയുകയാണെങ്കില്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കുകയുള്ളൂ. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം മന്ദഗതിയിലായതും എണ്ണവില വര്‍ധിപ്പിച്ചേക്കാം.

യു.എസ് വ്യാപാര നയങ്ങളുമായി പൊരുത്തപ്പെടാന്‍ ബിസിനസ്സ് ലോകം ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ നിക്ഷേപങ്ങളൊന്നും കാര്യമായി ഉണ്ടാകുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയില്‍ തുടരുന്നത് സമ്പദ്വ്യവസ്ഥയില്‍ ഇപ്പോഴും ആവശ്യക്കാരേക്കാള്‍ കൂടുതല്‍ ഉത്പാദന ശേഷിയുണ്ടെന്നതിനെയാണ് സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!