Saturday, March 14, 2026

മഡുറോയ്ക്ക് ശേഷം മാറ്റത്തിന്റെ കാറ്റ്; വെനസ്വേലയിൽ വീണ്ടും യുഎസ് പതാക

കാരക്കസ്: 2019-ന് ശേഷം ആദ്യമായി വെനസ്വേലയിലെ അമേരിക്കൻ എംബസിയിൽ ശനിയാഴ്ച ദേശീയ പതാക ഉയർത്തി യുഎസ്. കൃത്യം ഏഴ് വർഷം മുൻപ് താഴ്ത്തിയ പതാക വീണ്ടും ഉയർത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്നാണ് മേഖലയിൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമായത്.

നിലവിൽ എംബസി കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും പൂർണ്ണതോതിലുള്ള പ്രവർത്തനം എന്ന് പുനരാരംഭിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. മഡുറോയുടെ പിൻഗാമിയായി അധികാരമേറ്റ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുമായി ചർച്ചകൾ തുടരാൻ റോഡ്രിഗസ് താല്പര്യം പ്രകടിപ്പിച്ചതാണ് എംബസി വീണ്ടും തുറക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

പതാക ഉയർത്തുന്ന ദൃശ്യങ്ങൾ വലിയ ആവേശത്തോടെയാണ് പ്രാദേശിക നിവാസികൾ കണ്ടുനിന്നത്. എന്നാൽ, മഡുറോയെ പുറത്താക്കി ന്യൂയോർക്കിൽ തടവിലാക്കിയ അമേരിക്കൻ നടപടിയിലും വെനസ്വേലയുടെ എണ്ണ വ്യവസായത്തിൽ അമേരിക്ക ചെലുത്തുന്ന സ്വാധീനത്തിലും പ്രവിശ്യയിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കും ഇപ്പോഴും കടുത്ത അതൃപ്തിയുണ്ട്. എങ്കിലും ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത് രാജ്യത്തിന് പുരോഗതി നൽകുമെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും വിശ്വാസം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!